Site icon Malabar Vision Online

ഫെബ്രുവരി 9: വിശുദ്ധ അപ്പൊളോണിയ


ക്രിസ്ത്യാനികള്‍ രാജ്യത്തിനു ഭയങ്കര നാശമായിരിക്കുമെന്ന് അലെക്‌സാന്‍ഡ്രിയായിലെ ഒരു കവി പ്രവചിച്ചു. തല്‍ഫലമായി ഈജിപ്ഷ്യന്‍ ജനത ക്രിസ്ത്യനികള്‍ക്കെതിരെ ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ് എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞ ശേഷം കല്ലെറിഞ്ഞ് അയാളെ കൊന്നു. ക്രൈസ്തവ ഭവനങ്ങള്‍ വിജാതീയര്‍ കവര്‍ച്ച ചെയ്തു. അന്നത്തെ മതപീഡനത്തില്‍ ഏറ്റവും ശ്രദ്ധേയമായൊരു രക്തസാക്ഷിയാണ് വൃദ്ധകന്യകയായ അപ്പോളോണിയ. അവളുടെ പല്ല് അവര്‍ തല്ലിക്കളഞ്ഞു. നഗരത്തിനു പുറത്ത് ഒരു ചിതയുണ്ടാക്കി അവളോടു പറഞ്ഞു ക്രിസ്തുവിനെ നിഷേധിക്കുക. അല്ലെങ്കില്‍ നിന്നെ ജീവനോടെ ദഹിപ്പിച്ചുക്കളയും. ഏതാനും നിമിഷം മൗനം അവലംബിച്ച ശേഷം അവള്‍ ചിതയിലേക്ക് ചാടി. ആരാച്ചാരന്മാര്‍ തന്നെ ചുമന്ന് തീയിലിടണ്ടാ എന്ന നിശ്ചയത്താല്‍ ഈശോയോടുള്ള സ്‌നേഹത്തെ പ്രതിയാണ് അവള്‍ അങ്ങനെ ചെയ്തത്. വിശുദ്ധ അപ്പോളോണിയായെപ്പോലെ ധീരതയോടെ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച് നമുക്കും ദൈവത്തെ സ്‌നേഹിക്കാന്‍ പരിശ്രമിക്കാം.


Exit mobile version