Site icon Malabar Vision Online

ഒക്ടോബര്‍ 17: അന്തിയോക്യയിലെ വിശുദ്ധ ഇഗ്‌നേഷ്യസ്സ് മെത്രാന്‍


ഈശോ ഒരിക്കല്‍ ഒരു ശിശുവിനെ വിളിച്ച് ആരാണ് തങ്ങളില്‍ വലിയവനെന്നു തര്‍ക്കിച്ചു കൊണ്ടിരുന്ന അപ്പസ്‌തോലന്മാരുടെ മധ്യേ നിറുത്തിക്കൊണ്ടു അവരോടരുള്‍ ചെയ്തു: ”നിങ്ങള്‍ മനസ്സു, തിരിഞ്ഞു ശത്രുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കയില്ല. ഈ ശിശുവിനെപ്പോലെ വിനീതരാകുന്നവരത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്താ 18: 2-4). ഈ ശിശുവാണത്രേ 69-ല്‍ എവോരിയൂസിന്റെ മരണത്തിനുശേഷം അന്തിയോക്യയില്‍ മെത്രാനായത് എന്നൊരു പാരമ്പര്യമുണ്ട് . ഇഗ്‌നേഷ്യസു തന്റെ അജഗണത്തെ വളരെ താല്പര്യത്തോടെ ഭരിച്ചുപോന്നു. അദ്ദേഹം വി. യോഹന്നാന്‍ ശ്ലീഹായുടെ ഒരു ശിഷ്യനുംകൂടി ആയിരുന്നതിനാല്‍ സിറിയായിലെ മെത്രാന്മാരെല്ലാം അദ്ദേഹത്തിന്റെ ഉപദേശം ആരാഞ്ഞശേഷം മാത്രമാണ് സമസ്തവും ചെയ്തിരുന്നത്.

സ്മിര്‍ണായിലെ വിശ്വാസികള്‍ക്ക് അദ്ദേഹം ഇങ്ങനെ എഴുതി: ”വിശുദ്ധ കുര്‍ബാനയില്‍നിന്നു മാറി നില്‍ക്കുന്നവര്‍ക്കു വേണ്ടി ദൈവത്തോടു പ്രാര്‍ത്ഥിക്കുകമാത്രം ചെയ്താല്‍ മതി. എന്തെന്നാല്‍ അത് നമുക്കുവേണ്ടി മരിച്ച യേശുക്രിസ്തുവിന്റെ ശരീരമാണെന്ന് അവര്‍ വിശ്വസിക്കുന്നില്ല.”

105-ല്‍ (ടാജന്‍ ചക്രവര്‍ത്തി മതപീഡനമാരംഭിച്ചു. അദ്ദേഹം പാര്‍ത്ഥ്യാ സമരത്തില്‍നിന്നു മടങ്ങുന്ന സമയത്തു ബിഷപ്പ് ഇഗ്‌നേഷ്യസ്സിനെ വിളിച്ചു ചോദിച്ചു: ”ഈ നാട്ടിലെ ജനങ്ങളെ ക്രിസ്തുവിന്റെ നിയമം പഠിപ്പിച്ചു വഞ്ചിക്കുന്ന പിശാചു താങ്കളാണോ?” ഞാന്‍ പിശാചല്ല; ദൈവദാസരെ കാണുമ്പോള്‍ പിശാച് ഓടുന്നു, ഞാന്‍ ഈശോയുടെ പുരോഹിതനാണ്; എനിക്കു ജൂപ്പിറ്ററിന്റെ പിശാച് ആകേണ്ടാ” (ടാജന്‍ ഉടനെ കല്പിച്ചു: ”ഇയാളെ റോമയില്‍ കൊണ്ടുപോയി പൊതു വിനോദ ദിവസം കാട്ടുമൃഗങ്ങള്‍ക്കു ഭക്ഷണത്തിനായി നല്കുക.” അദ്ദേഹം പ്രതിവചിച്ചു: കര്‍ത്താവേ, അങ്ങയിലുള്ള വിശ്വാസത്തെപ്രതി എന്റെ ജീവന്‍ ബലിചെയ്ത് അങ്ങയോടുള്ള എന്റെ സ്‌നേഹം പ്രകാശിപ്പിക്കാന്‍ സാധിക്കുന്നതിനു ഞാന്‍ നന്ദി പറയുന്നു.’ഉടനടി ചങ്ങലയിട്ടു പൂട്ടാന്‍ അദ്ദേഹം കൈനീട്ടിക്കൊടുത്തു. മാര്‍ഗ്ഗമദ്ധ്യേ മെത്രാന്മാരും വൈദികരും അല്‍മേനികളും അദ്ദേഹത്തെ സ്വീകരിക്കാന്‍ ചെന്നു. സ്മിര്‍ണായില്‍വച്ച് അദ്ദേഹം പോലിക്കാര്‍പ്പിനെ ആശ്ലേഷിച്ചു. അവിടെനിന്ന് എഫേസ്യര്‍ക്കെഴുതി.” ഞാന്‍ എന്റെ ശൃംഖല ക്രിസ്തുവിനെ പ്രതി വഹിക്കുന്നു. അതിനെ ഏതൊരു നിധിയേക്കാളും ഞാന്‍ വിലമതിക്കുന്നു. അത് എനിക്ക് ആത്മീയ പവിഴമാലയാണ്.’

റോമാക്കാര്‍ക്ക് അദ്ദേഹം എഴുതിയ കത്തില്‍ പറയുന്നു: ”ഞാന്‍ ദൈവത്തിന്റെ കോതമ്പാണ്. ഞാന്‍ ക്രിസ്തുവിന്റെ നിര്‍മ്മലാപൂപമാകാന്‍ വന്യമൃഗങ്ങളുടെ ദന്തങ്ങളാല്‍ കടിച്ചു പൊടിയാക്കപ്പെടാന്‍ ആഗ്രഹിക്കുന്നു. ചിലരെ അവ തൊടാറില്ല. അങ്ങനെ എനിക്കു സംഭവിക്കാതിരിക്കട്ടെ.”

107 ഡിസമ്പര്‍ 20-ാം തീയതി അദ്ദേഹത്തെ സിംഹത്തിന് ഇട്ടുകൊടുത്തു. വലിയ അസ്ഥികളൊഴികെ ബാക്കിയെല്ലാം അവ തിന്നു. പിറേറ ദിവസം ഇഗ്‌നേഷ്യസ് തന്റെ കൂടെ ഉണ്ടായിരുന്ന ഫീലോ, അഗാത്തോപോഡ്യൂസ് എന്നീ ഡീക്കന്മാര്‍ക്കു പ്രത്യക്ഷപ്പെട്ടുവത്രെ.


Exit mobile version