Monday, March 10, 2025
Daily Saints

മെയ് 25: വിശുദ്ധ ബീഡ്


735-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ ധാനം ചെയ്ത ആംഗ്ലോസാക്സന്‍ ചരിത്രകാരനാണ് വന്ദ്യനായ ബീഡ്. മരിച്ചിട്ട് താമസിയാതെതന്നെ നാട്ടുകാര്‍ നല്കിയ വന്ദ്യന്‍ എന്ന സ്ഥാനം വിശുദ്ധ പദപ്രാപ്തിക്കുശേഷവും അദ്ദേഹത്തിന്റെ നാമത്തോട് ചേര്‍ത്ത് ഉപയോഗിച്ചുവരുന്നുണ്ട്. വെയര്‍മൗത്തിലെ വിശുദ്ധ ബെനഡിക്ട് ബിസ്‌കോയിന്റെ ശിഷ്യനായിരുന്നു ബീഡ്.

702-ല്‍ അദ്ദേഹം പുരോഹിതനായി. പഠനവും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ ജോലി ജാശോ എന്ന പ്രദേശത്തെ ആശ്രമത്തില്‍ 600 ശിഷ്യന്മാര്‍ക്ക് അദ്ദേഹം ശിക്ഷണം നല്കുകയുണ്ടായി. ഭക്തിയും പാണ്ഡിത്യവും പ്രാര്‍ത്ഥനാശീലവും മാതൃകാജീവിതവുമാണ് ഇത്രയുമധികം ശിഷ്യന്മാരെ തന്നിലേക്ക് ആകര്‍ഷിച്ചത്.

തത്വശാസ്ത്രം, പാട്ട്, പദ്യം, ഗണിതം, ഊര്‍ജ്ജതന്ത്രം, ചികിത്സ മുതലായ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. ഇംഗ്ലീഷു ചരിത്രകാരന്മാരുടെ പിതാവാണദ്ദേഹം. ആംഗ്ലോസാക്‌സന്‍ വിശുദ്ധന്മാരുടേയും സഭാപിതാക്കന്മാരുടേയും ജീവചരിത്രങ്ങള്‍ അദ്ദേഹമെഴുതി. മുപ്പതു പുസ്തകങ്ങളായി അദ്ദേഹം എഴുതിയിട്ടുള്ള വിശുദ്ധ ഗ്രന്ഥവ്യാഖ്യാനം വിശിഷ്ടമാണ്. മറ്റു 15 ഗ്രന്ഥങ്ങളുംകൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഈ ഗ്രന്ഥങ്ങളില്‍ ചിലതു ദേവാലയത്തില്‍ വായിച്ചിരുന്നു. വിശുദ്ധ യോഹന്നാന്‍ സുവിശേഷത്തിന്റെ ഒരു ഇംഗ്ലീഷു പരിഭാഷ അദ്ദേഹം ഉണ്ടാക്കി. മരിക്കുന്നതിന്റഎ തലേദിവസമാണ് അത് പൂര്‍ത്തിയായത്.


Leave a Reply

Your email address will not be published. Required fields are marked *