വിശുദ്ധനാടിനും ഉക്രൈനും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ


വിശുദ്ധനാട്ടില്‍ തുടരുന്ന സംഘര്‍ഷങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

”വിശുദ്ധനാട്ടില്‍ വീണ്ടും രക്തച്ചൊരിച്ചിലുണ്ടായതായി സങ്കടത്തോടെ മനസിലാക്കുന്നു. ഹിംസയുടെ തുടര്‍ക്കഥകള്‍ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കന്മാരുടെ നേരിട്ടുള്ള ചര്‍ച്ചയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” പാപ്പ പറഞ്ഞു.

യുദ്ധം നാശം വിതച്ചുകൊണ്ടിരിക്കുന്ന ഉക്രൈനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ ഉക്രൈനിലെ ലിയോപോളിയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പാപ്പ പ്രത്യേക ആശംസകള്‍ അര്‍പ്പിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.