മഞ്ഞക്കുന്നില്‍ മഴ കനക്കുന്നു: ആളുകളെ വെള്ളിയോട്ടേക്ക് മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍


ഉരുപൊട്ടല്‍ ബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പ് വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. വായാട് പ്രദേശത്തെ ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലുള്ളവരെ എന്‍ഡിആര്‍എഫിന്റെ സഹായത്തോടെ വെള്ളിയോട്ടെ ക്യാമ്പിലേക്കു മാറ്റുമെന്നും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ പുറത്തു നിന്നുള്ളവരെ പ്രവേശിപ്പിക്കില്ലെന്നും അംഗങ്ങളുടെ പൂര്‍ണ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇ. കെ. വിജയന്‍ എംഎല്‍എ, വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത്, മഞ്ഞക്കുന്ന് സെന്റ് അല്‍ഫോന്‍സ പള്ളി വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി, വാണിമേല്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് സെല്‍മ രാജു, പഞ്ചായത്ത് മെമ്പര്‍ അല്‍ഫോന്‍സ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

പാലൂരിലെ ദുരിതാശ്വാസ ക്യാമ്പ് വെള്ളിയോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് മാറ്റി.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.