Daily Saints

സെപ്തംബര്‍ 29: പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍


ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണു മാലാഖമാര്‍. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖമാര്‍ക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു വൃന്ദങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നു ഹയറാര്‍ക്കികള്‍ ഉള്ളതായി പറയുന്നു. പരിപൂര്‍ണ്ണതയുടെ ക്രമത്തില്‍
അവ താഴെ ചേര്‍ക്കുന്നു:

1. സ്രാപ്പന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍ 2. ഭക്തി ജ്വാലകന്മാര്‍, ശക്തികള്‍, ബലവത്തുക്കള്‍ 3. പ്രധാനികള്‍, റേശു മാലാഖമാര്‍, മാലാഖമാര്‍.

    വിശുദ്ധ ഗ്രന്ഥത്തില്‍ ആകെ മൂന്നു റേശു മാലാഖമാരുടെ പേരുകള്‍ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. അവരുടെ മൂന്നു പേരുടേയും തിരുനാള്‍ ആധുനിക പഞ്ചാംഗമനുസരിച്ച്-ഇന്നാണ്.

    193-ല്‍ അപ്പുളിയായില്‍ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ കൊണ്ടാടിയിരുന്നതായി രേഖകളുണ്ട്. റോമായിലെ വിശുദ്ധ മിഖായേലിന്റെ നാമത്തിലുള്ള ദേവാലയ പ്രതിഷ്ഠ 610 സെപ്തംബര്‍ 29-ന് ആയിരുന്നു.

    വെളിപാടിന്റെ പുസ്തകം 12-ാം അധ്യായത്തില്‍ ലൂസിഫര്‍ പ്രഭതികളെ മിഖായേലും സഹദൂതന്മാരും കൂടി തോല്പിച്ചുവെന്നു കാണുന്നുണ്ട്. അതിനാല്‍ മിഖായേല്‍ മാലാഖ സഭാസംരക്ഷകനാണ്. ഗ്രീക്കുപിതാക്കന്മാര്‍ മിഖായേലിനെ റേശു മാലാഖമാരുടെ വൃന്ദത്തിലല്ല ചേര്‍ക്കുന്നതു. പ്രത്യുത സാപ്പേ മാലാഖമാരുടെ തലവനായിട്ടാണ്.

    ദാനിയേലിന്റെ പുസ്തകം പത്തും പന്ത്രണ്ടും അധ്യായങ്ങളിലും യൂദായുടെ ലേഖനത്തിലും മിഖായേല്‍ മാലാഖ അനുസ്മരിക്കപ്പെടുന്നു. പൈശാചികാക്രമണങ്ങളില്‍ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന എത്രയും ഫലവ ത്താണ്. ‘മി-കാബഎല്‍’ ദൈവത്തെപ്പോലെ ആരുണ്ട്? എന്നാണ് ഈ മാലാഖ വിളിച്ചു പറഞ്ഞത്. അതുതന്നെ മാലാഖയുടെ നാമധേയമായി.

    ദൈവത്തിന്റെ ശക്തന്‍ എന്നാണു ഗബ്രിയേല്‍ എന്ന പദത്തിന്റെ വാച്യാര്‍ത്ഥം. അദ്ദേഹത്തിന്റെ പേരു വിശുദ്ധ ഗ്രന്ഥത്തില്‍ നാലുപ്രാവശ്യം കാണുന്നു. അലക്‌സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യന്‍ സാമ്രാജ്യത്തെ ആക്രമിച്ചു നശിപ്പിച്ചതും ചക്രവര്‍ത്തിയുടെ മരണശേഷം സൈനികര്‍ ഭാഗിച്ചെടുക്കുന്നതും ഗബ്രിയേല്‍ ദാനിയേല്‍ പ്രവാചകനു വിവരിച്ചുകൊടുക്കുന്നു (ദാനി 8). രക്ഷകന്റെ ജനനകാലം അതേ പ്രവാചകനെ അറിയി ക്കുന്നു (ദാനി 9). സ്‌നാപകന്റെ ജനനം സക്കറിയാസിനേയും രക്ഷകന്റെ അവതാരം മറിയത്തേയും മുന്‍കൂട്ടി അറിയിക്കുന്നു (ലൂക്കാ 1). യഹൂദന്മാര്‍ ഗബ്രിയേലിനെ വിധിയുടെ മാലാഖയായി അനുസ്മരിക്കുന്നു. മിഖായേല്‍ കഴിഞ്ഞാല്‍ അവരുടെ ദൃഷ്ടിയില്‍ ഒന്നാംസ്ഥാനം ഗ്രബ്രിയേലിനാണ്. ക്രിസ്തീയ പാരമ്പര്യമനുസരിച്ച് വിശുദ്ധ യൗസേപ്പിന്റെ സംശയങ്ങള്‍ക്കു നിവാരണം നല്കിയതും ഗത്സമെനില്‍ കര്‍ത്താവിനെ ആശ്വസിപ്പിച്ചതും ഈ മാലാഖയാണ്. തപാല്‍ ഉദ്യോഗസ്ഥന്മാരുടെ മധ്യസ്ഥനാണു വിശുദ്ധ ഗബ്രിയേല്‍.

    ദൈവം സുഖപ്പെടുത്തി എന്നാണു റാഫേല്‍ സംജ്ഞയുടെ വാച്യാര്‍ത്ഥം. ഗാബേലിനു തോബിയാസ് കടംകൊടുത്തിരുന്ന സംഖ്യ വാങ്ങിക്കാന്‍ കൊച്ചു തോബിയാസിനെ അയച്ചപ്പോള്‍ സഹയാത്രികനായി ദൈവം അയച്ചുകൊടുത്ത മാലാഖ റാഫേലാണ്. അദ്ദേഹംതന്നെ ഇങ്ങനെ പ്രഖ്യാപിക്കുകയുണ്ടായി: ”കര്‍ത്താവിന്റെ മുമ്പില്‍ നില്ക്കുന്ന ഏഴ് മാലാഖമാരില്‍ ഒരാ ളായ റാഫേലാണു ഞാന്‍” (തോബി 12: 15). വെളിപാടിന്റെ പുസ്തകം 8-ാം അധ്യായം ചേര്‍ത്തുവായിക്കുമ്പോള്‍ ഈ ഏഴുപേരില്‍ റേശുമാലാഖമാര്‍ മൂന്നുപേരും ഉള്‍പ്പെടുന്നുണ്ടെന്നു കാണാം. അതിനാല്‍ റാഫേല്‍ റേശുമാലാഖ മാത്രമല്ല സ്രാപ്പേയാണ്. ബെത്ത് സെയിദായിലേ കുളത്തില്‍ ഇടക്കിടയ്ക്ക് ഇറങ്ങി രോഗികളെ സുഖപ്പെടുത്തിയിരുന്നതു റാഫേലാണന്നാണു പാരമ്പര്യം (യോഹ 5: 4).


    Leave a Reply

    Your email address will not be published. Required fields are marked *