ജനുവരി 16: ഹൊണോറാറ്റസ് മെത്രാന്‍


വിശുദ്ധി തഴച്ചുവളരുന്നത് മൗനത്തിലും ഏകാന്തതയിലുമാണെന്ന് ജീവിതം കൊണ്ട് വെളിപ്പെടുത്തിത്തന്ന വിശുദ്ധനാണ് വിശുദ്ധ ഹൊണോറാറ്റസ്. പണ്ട് ഗോള്‍ എന്ന് വിളിച്ചിരുന്ന ഫ്രഞ്ചു ദേശത്താണ് അദ്ദേഹം ജനിച്ചത്. പ്രസിദ്ധമായ ഒരു വിജാതിയ കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. ക്രിസ്തുമതം ആശ്ലേഷിച്ചയുടനെ അദ്ദേഹം സ്വസഹോദരനുമൊരുമിച്ച് വിശുദ്ധ സ്ഥലങ്ങളും സിറിയായും ഈജിപ്തും സന്ദര്‍ശിക്കാനായി കപ്പല്‍ കയറി. എന്നാല്‍ സഹോദരന്റെ മരണത്തെത്തുടര്‍ന്ന് യാത്ര തുടരാതെ അദ്ദേഹം ഗോളിലേക്ക് മടങ്ങി.

ഫ്രെയൂസിലെ ബിഷപ് അദ്ദേഹത്തോട് ലെനിന്‍സു ദ്വീപില്‍ താമസിക്കാന്‍ അഭ്യര്‍ത്ഥിച്ചു. അവിടെ അദേഹം ഒരാശ്രമം സ്ഥാപിച്ച് ഏകാന്തതയില്‍ താമസിച്ചു. ആള്‍സിലെ ആര്‍ച്ചുബിഷപ് വധിക്കപ്പെട്ടപ്പോള്‍ ഹൊണോറാറ്റസിനെ ആര്‍ച്ചുബിഷപ്പാക്കി. വിവിധ പാഷാണ്ഡതകള്‍കൊണ്ട് തകര്‍ന്ന് പോയിരുന്ന ആ അതിരൂപതയില്‍ ക്രമവും സത്യവിശ്വാസവും പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

Author