ഡിസംബര്‍ 23: വിശുദ്ധ ജോണ്‍ കാന്‍ഷിയൂസ്


സെലേഷ്യയില്‍ കെന്റി എന്ന പ്രദേശത്ത് വിശുദ്ധ ജോണ്‍ ജനിച്ചു. ക്രാക്കോ നഗരത്തിലെ സര്‍വകലാശാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം ഒരു വൈദികനും വിശുദ്ധ ഗ്രന്ഥാദ്ധ്യാപകനുമായി. വിനീതനായ ഒരു വൈദികനായിരുന്നു അദ്ദേഹം. ക്രാക്കോയിലെ ദരിദ്ര ജനങ്ങള്‍ക്ക് അദ്ദേഹം ഏറെ പരിചിതനായിരുന്നു. അദ്ദേഹത്തിന്റെ പണവും വസ്തുക്കളുമെല്ലാം സാധുക്കള്‍ക്കുള്ളതായിരുന്നു. മാംസം വര്‍ജ്ജിക്കുകയും തറയില്‍ കിടന്നുറങ്ങുകയും ചെയ്ത അദ്ദേഹം ഏറെ ത്യാഗപൂര്‍ണ്ണമായ ജീവിതമാണ് നയിച്ചിരുന്നത്. തുര്‍ക്കികളുടെ കരങ്ങളാല്‍ രക്തസാക്ഷ്യം വരിക്കണമെന്നു കരുതി അദ്ദേഹം ജറുസലേമിലേക്ക് ഒരു തീര്‍ത്ഥയാത്ര നടത്തി. പ്രായശ്ചിത്തം ചെയ്യുമ്പോള്‍ സ്വന്തം ആരോഗ്യം പോലും അദേഹം പരിഗണിക്കാറില്ല.

”സത്യവിരുദ്ധമായ എല്ലാ അഭിപ്രായങ്ങളോടും പടവെട്ടുക, ക്ഷമയും ശാന്തതയും പരസ്‌നേഹവുമായിരിക്കട്ടെ നിങ്ങളുടെ ആയുധങ്ങള്‍. അക്രമം നിങ്ങളുടെ ആത്മാവിന് ദോഷം ചെയ്യുന്നു. ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ക്കുക്കൂടി തുരങ്കം വയ്ക്കുന്നു” എന്ന വിശുദ്ധ ജോണ്‍ കാന്‍ഷിയൂസിന്റെ വാക്കുകള്‍ അദേഹത്തിന്റെ ആത്മീയതയെ വെളിപ്പെടുത്തുന്നു.

Author